Saturday 22 June 2019

തിരതല്ലാത്ത കടൽ



തിരതല്ലാത്ത കടൽ തെറ്റിദ്ധരിപ്പിക്കുന്നു.  ആഴങ്ങളിലെ അലകളും അടിയൊഴുക്കുകളും അടക്കിപ്പിടിച്ചാണ് അതിന്റെ അസ്തിത്വം.  ഒരമ്മയുടെ മനസ്സുപോലെ.  ഇടയ്ക്കു പൊട്ടും, ചീറ്റും.   തിര ഇരമ്പിക്കഴിഞ്ഞാൽ ശാന്തമാകും.  ബന്ധം ബന്ധനങ്ങളേക്കാൾ ശക്തമാകും.  രാജേശ്വരി നായരുടെ `സെൽഷയുടെ മമ്മ` എന്ന ചെറുകഥാസമാഹാരം (2019) തിരതല്ലാത്ത ഒരു കടലാണ്.
അരനൂറ്റാണ്ടോളം കാര്യങ്ങൾ കണ്ടും കേട്ടും മറന്നും ഗോവയിൽ ജീവിച്ചിട്ടും ഞങ്ങൾക്ക് ഓരോ ദിനവും പുതുതാണ്, ഓരോ മനുഷ്യനും ആശ്ചര്യമാണ്, ഓരോ ജീവിതവും ആഹ്ളാദമാണ്.  ഏതു കാര്യത്തിലും ആനന്ദം കണ്ടെത്തുന്ന ഗോവക്കാർ പക്ഷെ അത്രയ്ക്കനായാസമായൊന്നുമല്ല ജീവിക്കുന്നത്.  എങ്കിലും ഒരു പരിധിവിട്ടാൽ എന്തിനും `ബൈ-ബൈ` പറയുന്നതാണ് അവരുടെ പ്രകൃതം.  ആഴംകുറഞ്ഞതാണവരുടെ കടൽ; തിരയിൽ ത്രസിക്കുന്നതാണവരുടെ ജീവിതം.
ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റുമതക്കാരും കാര്യമായി തിരിച്ചറിയാൻ വയ്യാത്ത തരത്തിലാണു ഗോവയിൽ.  ആഘോഷങ്ങൾ അവർക്കുപലതാണ്; പൊതുവും.  ആഘോഷിക്കാൻതന്നെയാണ് അവരുടെ ജീവിതം.  എന്നാലോ ആചാരങ്ങൾക്കും കുറവില്ല.  ഉപചാരത്തിനോ അതിരുമില്ല.  ഒറ്റപ്പെട്ട കുറെ വിദേശികളെ ഒഴിച്ചുനിർത്തിയാൽ കേരളക്കാരാണ് പാലിൽ പഞ്ചസാരയെന്നപോലെ ഗോവൻസമൂഹത്തിൽ അത്രമാത്രം ഇഴുകിച്ചേർന്നിട്ടുള്ള പരസമൂഹം.  സ്വത്വം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ തികഞ്ഞ സ്വരച്ചേർച്ചയോടെ അവരിവിടെയുണ്ട്.
അതിൽ ഒരാളായ രാജേശ്വരി നായരുടെ ഓരോ കഥയും മേൽപ്പറഞ്ഞ ഓരോന്നിന്റെയും  നേർക്കാഴ്ചയാണ്.  ഗോവൻപശ്ചാത്തലത്തിൽ മെനഞ്ഞെടുത്തിട്ടുള്ള ഈ കഥകൾ നമ്മളറിയുന്നതും അറിയാത്തതുമായ ജീവിതവിശേഷങ്ങളെ അനുഭവവേദ്യമാക്കുന്നു.  വളച്ചുകെട്ടില്ലാതെ, നേരെചൊവ്വെ.


മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...